Thursday, October 13, 2011

ഒരു ഇന്റര്‍വ്യൂന്‍റെ കഥ

ഇത് തികച്ചും പ്രാധാന്യം ഇല്ലാത്ത ഒരു കഥയാണ്. പക്ഷെ തിക്കച്ചും രസകരമായ ഒരു അനുഭവ കഥ കൂടിയാണ്. 

ഈ കഥ നടക്കുനതു ഗള്‍ഫില്‍ ആണ്. നാട്ടില്‍ ജോലി അന്വേഷിച്ചു നടന്ന അങ്കിള്‍ന്‍റെ  മകന്‍ വിഷമിക്കുന്നത് കണ്ടു മനസലിഞ്ഞ എന്‍റെ പി താശ്രീ പറഞ്ഞ ഒരു വാക്കിന്‍റെ  പേരില്‍ ദുബായിക്ക് വണ്ടി കയറിയതാണു ചേട്ടന്‍. കണ്‍വീനീയനസിന് വേണ്ടി നമ്മുക്ക് ഈ ചേട്ടനെ മനു എന്ന് വിളിക്കാം.

 മനു പുതിയ തലമുറയുടെ രോമാഞ്ചം ആണ്. രാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊടുന്ന ആ പഴയ മലയാളം മീഡിയം പയ്യന്‍  മനുവേട്ടന്‍ അല്ല ഇപ്പൊ ആള്. രാവിലെ എഴുനേറ്റു ജെല്‍ ബോട്ടില്ലില്‍ തലതാഴ്തുന്ന മനു. സ്റ്റൈല്‍ മന്നന്‍ മനു. ലോ വേസ്റ്റ് ജീന്‍സും, ടി- ഷര്‍ട്ടും, പിന്നെ കോണ്‍വേര്‍സ്  ഷൂസും ഒക്കെ ഇട്ടു കോളേജിലെ യുവ സുന്ദരികളുടെ ഹരമായിരുന്ന ഹീറോ. കോളേജ് കഴിഞ്ഞു ഒരു വര്‍ഷം പണി തേടി അലഞ്ഞ നമ്മുടെ മനുവേട്ടന്‍റെ തെണ്ടല്ലിനു  സഡന്‍  ബ്രേക്ക്‌ ഇട്ടു കൊണ്ട് എന്‍റെ പാവം പി താശ്രീ എന്‍ട്രി നടത്തി. 

അങ്ങനെ മനുവേട്ടന്‍ ലാണ്ട്സ് ഇന്‍ ദുഫായി. 2  ആഴിച്ച ജോലി തെണ്ടിയ ചേട്ടനെ നോക്കി മനസലിഞ്ഞ അച്ഛന്‍ വീണ്ടും ഒരു മാലാഘയായി. ചേട്ടന്‍ അറിയാതെ ഒരു സുഹൃത്തിനെ വിളിച്ചു തിരക്കി വല്ല വേക്കന്‍സി ഉണ്ടോ എന്ന്.  ഭാഗ്യദേവത കടാക്ഷിച്ചു. ഉണ്ട് എന്ന് ഉത്തരം. പക്ഷെ ഇന്റര്‍വ്യൂ പാസ്‌ ആകണം. അച്ഛന്‍ തന്‍റെ അനന്ദ്രവനെ  കുറിച്ച് ഓര്‍ത്തു സന്തോഷിച്ചു. ഇതില്‍ ഇവന്‍ രക്ഷപെടും. 

കാര്യം മനു മോനോട് പറഞ്ഞു ഒപ്പിച്ചു. ഇതൊക്കെ എനിക്ക് പുല്ലാണ് എന്നാ സ്റ്റൈലില്‍ മുറിയിലേക്ക് കയറി പോയ മനുവിനെ നോക്കി എന്‍റെ അപ്പന്‍ "അവന്‍ മിടുക്കനാ.. കണ്ടാലേ അറിയാം". 

ഇനി സീന്‍ 2 . 

ട്രാഫിക്കില്‍ പെട്ട് സമയം പോവേണ്ട എന്ന് കരുതി സമയം ഇല്ലാത്ത സമയം ഉണ്ടാകി അച്ഛന്‍ മനുവിനെ എമിരേറ്റ്സ് ടവറില്‍ കൊണ്ട് വിടുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയ മനു ഒരല്പം ജാടയില്‍ മനു മോന്‍ "മാമന്‍ പോയിക്കോ. ഞാന്‍ വന്നോളം". സ്വയം പര്യാപ്തത വന്ന അനിന്ദ്രവനെ കണ്ട ക്രിധാര്ഥന്‍ ആയ അമ്മാവന്‍ ബില്‍ഡിംഗിലേക്ക് കയറി പോയ മനുവിനെ നോക്കി നിന്നു. അപ്പോഴാണ് ഒരു ദാഹം. എന്നാ പിന്നെ ഒരു ഷേക്ക്‌ അടിച്ചിട്ട് പോയേക്കാം എന്ന് കരുതി അടുത്ത കടയില്‍ ചെന്നപ്പോ അവിടെ തൃശൂര്‍ പൂരത്തിന്‍റെ ആള്. 10 മിനിട്ട് വെയിറ്റ് ചെയ്തിട്ടുണ്ടാകും. പിന്നെ 5 മിനിറ്റ് ഷേക്ക്‌ അടിച്ചു നില്‍ക്കുമ്പോള്‍ അതാ നമ്മുടെ കഥാനായകന്‍ പടി ഇറങ്ങി വരുന്നു. മട്ടും ഭാവവും കണ്ടിട്ട് എന്തോ സംഭവിച്ച പോലെ. പെട്ടന്ന് അടുക്കല്‍ ചെന്ന് എന്ത് പറ്റിയെടാ എന്ന് ചോദിച്ച പിതാശ്രി ഞെട്ടി പോകുന്ന സ്പീഡില്‍ വണ്ടിയില്‍ കയറി സീറ്റ്‌ ബെല്‍റ്റ്‌ ഇട്ട ശേഷം ഒരു ഡയലോഗ് "തീരെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ബോസ്സ് ആണ്. ഇത് ശെരി ആവൂല്ല". 

2 സിഗ്നല് കഴിഞ്ഞപ്പോ ചൂടാറി എന്ന് തോന്നിയ അച്ഛന്‍ മനുവിനോട് കാര്യം എന്തെന്ന് ചോദിച്ചു.  മനുവിന്‍റെ മറുപടി ഒരു സംഭാഷണമായി എഴുതുന്നു.

മനു : ഗുഡ് മോര്‍ണിംഗ് സര്‍.

ബോസ്സ്: എസ് ഗുഡ് മോര്‍ണിംഗ്. പ്ലീസ് ടേക്ക് യുവര്‍ സീറ്റ്‌.
                   സൊ യു ഡിഡ് എം.കോം?

മനു: എസ് സര്‍.

ബോസ്സ്: ഓക്കേ. 

( എം. കോം പരമായ എന്തോ ചോദ്യത്തിന് ഉത്തരം മുട്ടിയ മനു വെര്‍ക്കുന്നു)

ബോസ്സ്: ആര്‍ യു ഷുവേര്‍ ദാറ്റ്‌ യു ഡിഡ് എം.കോം?

മനു: സര്‍ .. ഷുവേര്‍.. ഷോ മി യുവര്‍ സര്‍ട്ടിഫിക്കറ്റ്.

ബോസ്സ്: വാട്ട്‌?? 

മനു: സര്‍ .. വെരി  ഷുവേര്‍.. ഷോ മി യുവര്‍ സര്‍ട്ടിഫിക്കറ്റ്.

ബോസ്സ്: ഗെറ്റ് ഔട്ട്‌.

സീന്‍ ബാക്ക് ടു ദി കാര്‍.

അച്ഛന്‍: നീ എന്താ ഉദേശിച്ചേ?

മനു: ഞാന്‍ എന്‍റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാം എന്ന് പറഞ്ഞത് അഗെര്‍ക്ക് ഇഷ്ടപെട്ടില്ല. 

മനസില്‍ അച്ഛന്‍ വീണ്ടും ഒന്നും കൂടി ആലോചിച്ചു... 
ഷോ= കാണിക്കാം, മി = എന്‍റെ, യുവേര്‍= നിങ്ങളെ, സര്‍ട്ടിഫിക്കറ്റ്=സര്‍ട്ടിഫിക്കറ്റ്.

എല്ലാം കൂടി കൂടി വായിച്ച അച്ഛന്‍റെ ചേതോവികാരം വളരെ പരിതാപകരം ആയിരുന്നു. ഒരൊറ്റ ചോദ്യമേ പിന്നെ അച്ഛന്‍ മനുവിനോട് ചോദിചൊള്ളൂ
മനു ഏത് സ്കൂള്‍ലാ പഠിച്ചേ??




3 comments:

  1. nee "endinaaa ??" paadiche enna chodiyam koodi akaamayirunnu :D :D (Dialogue courtesy Film--GODFATHER)

    ReplyDelete
  2. കൊള്ളാം, കോമഡി നന്നായി വഴങ്ങുന്നുണ്ട്. . . വാക്കുകള്‍ ഒന്നുകൂടി പെറുക്കി കൂട്ടി വൃത്തിയാക്കിയാല്‍ മതി. . .
    എനിക്ക് യാതൊരു വിധത്തിലും ചേരാത്ത ഒന്നാണത്

    ReplyDelete
  3. njan sramikkam. commentinu valareyadikam nanni :)

    ReplyDelete