Sunday, October 23, 2011

സ്നേഹം ഓണ്‍ സയില്‍


ജീവിതം ദുഖപൂരിതം ആകുമ്പോള്‍ ആണ് നമുക്ക്  ഫിലോസഫി എഴുതണം എന്ന് തോന്നുന്നത്. എനിക്കും തോന്നി. ഞാനും ഒരു മനുഷന്‍ അല്ലെ?? എനിക്കും ഇല്ലേ ആഗ്രഹങ്ങള്‍. പേടിക്കേണ്ട .. ഞാന്‍ ഇപ്പൊ ഫിലോസഫി പറഞ്ഞു നിങ്ങളെ കൊല്ലുന്നില്ല. 

ഇത് ഒരു സംഭവ കഥ ആണ്. ഒരു ഹിന്ദി അറിയാവുന്നവന് ഒരു ഹിന്ദി അറിയാതവനോട് തോന്നുന്ന മിനിമം പുച്ഛം ആണ് ഇതിന്‍റെ അടി വേര്. സംഭവം നടന്നത് കേരളത്തില്‍ എന്ന് വിചാരിക്കുന്നവര്‍ക്ക് തെറ്റി. ഇത് നടക്കുന്നത് ശ്യാമ സുന്ദരമായ വടക്കേ ഇന്ത്യയുടെ ഒരു ഭാഗത്ത്‌ വച്ച് ആണ്. നാഗാലാ‌‍ന്‍ഡ് എന്ന് കേട്ടിട്ടുണ്ടോ?? ഇല്ല എങ്കില്‍. മാന്യ മഹാ ജനങ്ങളെ .. ഇത് ഇന്ത്യ മഹാരാജ്യത്തിന്‍റെ ഒരു സുപ്രധാന സംസ്ഥാനം ആണ്. കേട്ടിട്ടുള്ളവര്‍ നല്ലത് കേള്‍ക്കാന്‍ ഇടയില്ല. തീവ്രവാദികളുടെ ഇഷ്ട ഒളിത്താവളം, നിയമത്തിന്നു പുല്ലു വില ഉള്ളവരുടെ നാട് ഒക്കെ കേട്ടിട്ടു ഉള്ളവരോട്   എനിക്ക് പറയാന്‍ ഉള്ളത് തികച്ചും വിത്യസ്തമായ ഒരു കഥ ആണ്. 

ഞാന്‍ പിച്ച വച്ച് പഠിച്ച എന്‍റെ കുട്ടികാലത്തിന്‍റെ ഓര്‍മ്മകള്‍ ഉള്ള ഒരു പ്രശാന്ത സുന്ദരമായ നാട്. പക്ഷെ ഞാന്‍ ഇപ്പൊ പറയാന്‍ ഉദ്ദേശിക്കുന്ന കഥ നടക്കുമ്പോള്‍ എനിക്ക് പ്രായം പൂജ്യം. ഇന്‍ ഷോര്‍ട്ട് ഞാന്‍ ജനിച്ചിട്ടില്ല. കഥാ സന്ദര്‍ഭത്തില്‍ 3 വ്യക്തികള്‍ മാത്രം. ഒന്ന് എന്‍റെ പൂജ്യ പിതാശ്രീ.. പിന്നെ എന്‍റെ മാതാ ശ്രീ.. പിന്നെ ഒരു പാവം കടക്കാരന്‍. 

അച്ഛന്‍ അമ്മയെ പറഞ്ഞു പറ്റിച്ചു കെട്ടിയ കാലം. ചെക്കന്‍ എവിടെ എന്നാ ചോദ്യത്തിന് ഒരു ഗമയോടു കൂടി മറുപടി പറഞ്ഞു നടന്ന എന്‍റെ അമ്മ. ചെക്കന്‍ നഗലാണ്ടില്‍ ആണ്. പറയുന്ന ഒരു ഗമ കേട്ടാല്‍ ആരും വിചാരിക്കും.. ഒരു ഫോറിന്‍ കണ്‍ട്രി ആണെന്ന്. പക്ഷെ.. അമ്മ ഇപ്പോഴും പറയും.. ആദ്യമായി ട്രെയിന്‍ യാത്ര ചെയ്തു പോയ ആ സ്വപ്ന സുന്ദര ഭൂമിയെ കുറിച്ച്... കേരളം കഴിഞ്ഞു അങ്ങ് പോയി പോയി പിന്നെ കണ്ടത് ടിന്‍ കൊണ്ടുണ്ടാകിയ വീടുകള്‍ കടകള്‍ ഇവയൊക്കെ. ഞെട്ടല്‍ ഭീകരം ആയിരുന്നെങ്കിലും എങ്ങനെയോ അമ്മ അഡ്ജസ്റ്റ് ചെയ്തു. 

പുതിയ നാടും നാട്ടുകാരും ഒക്കെ ആയി ഇടപഴുകി ശീലം ഉള്ള അമ്മ ശെരിക്കും പെട്ടത് പിന്നെയാണ്. കാര്യം.. അത് തന്നെ... ഇടപഴുകണമെങ്കില്‍ ഭാഷ .... ബാകി പറയണ്ടല്ലോ. ഓഫീസില്‍ പോയി വന്ന അച്ഛന്‍റെ മുന്നില്‍ വിങ്ങി പൊട്ടിയ അമ്മയെ നോക്കി അച്ഛന്‍ വീണ്ടും മാലാഘ കളിച്ചു.. നീ പേടികേണ്ടാഡി ... ഹിന്ദി ഒക്കെ ഈസി അല്ലെ.. ഞാന്‍ പടിപ്പിച്ചു തരാം. 

അങ്ങനെ ഹിന്ദി ക്ലാസ്സ്‌ തുടങ്ങി. 2 ദിവസത്തിന് ശേഷം ഒരു ഹിന്ദി ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോള്‍.. പെട്ടന്ന് കറണ്ട് പോയി. വീടിനു തൊട്ടു മുന്നില്‍  ഉള്ള കടയില്‍ മെഴുകുതിരി കിട്ടും. അച്ഛന്‍ ഒരു മടിയന്‍ ആയതു കൊണ്ട് അമ്മയോട് പറഞ്ഞു നീ പോയി മേടിച്ചു കൊണ്ട് വരാന്‍. അമ്മ പറ്റില്ല എന്നൊക്കെ പറഞ്ഞെകിലും ഒരു വിധം അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ പോകാമെന്ന് സമ്മതിച്ചു. 

അച്ഛന്‍: എടി പേടിക്കാന്‍ ഒന്നും ഇല്ല.. നീ അവിടെ ചെന്ന് 4 *മുംബതി ദേധോ.. എന്ന് പറഞ്ഞാ മതി...   ( *മുംബതി = മെഴുകുതിരി ) 

അമ്മ: ഞാന്‍ ഇത് മറന്നു പോകും. 

അച്ഛന്‍: നീ പറഞ്ഞോണ്ട് പോയാല്‍ മതി. 

അങ്ങനെ പറഞ്ഞോണ്ട് പോയ അമ്മ.. കടയില്‍ എത്തി. വല്ലാത്ത ടെന്‍ഷന്‍. ഒരാള്‍ സാധനം മേടിച്ചു കൊണ്ടിരിക്കുകയാണ്. മനസ്സില്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഗായത്രി മന്ത്രം പോലെ ഉരുവിട്ട് കൊണ്ടിരിക്കുകയാണ്.  അങ്ങനെ  അമ്മയുടെ ഊഴം വന്നു. സര്‍വ ദൈവങ്ങളെയും വിളിച്ചു കൊണ്ട് അമ്മ കടകാരനോട് ... 5 മുഹബത്* ദേധോ.. ഞെട്ടി തരിച്ചു പോയ കടക്കാരന്‍ അമ്മയോട്.. ജീ ഭേഹനജി.. ക്യാ ബോലാ?? .. അമ്മ വീണ്ടും.. മോഹബത്.. 5 . ബുദ്ധിയുള്ള കടക്കാരന്‍ ചോദിച്ചു.. മാഡം candle ? അമ്മ.. എസ് ..

(*മുഹബത്= ലവ്, പ്യാര്‍, സ്നേഹം)

അടുത്ത ദിവസം ഓഫീസില്‍ പോയ വഴിക്ക് അച്ഛനെ പിടിച്ചു നിര്‍ത്തി കടക്കാരന്‍ കാര്യം പറഞ്ഞപ്പോ അച്ഛന് ചിരിക്കണോ അതോ കരയണോ എന്നാ അവസ്ഥയില്‍ ആയി. 

വിവാഹം കഴിഞ്ഞു 25 വര്‍ഷങ്ങള്‍ ആയിട്ടും ഇന്നും മുടങ്ങാതെ  അച്ഛന്‍ ഈ കഥ പറയാറുണ്ട്. അമ്മയുടെ ഹിന്ദി പഠനം നിന്ന കഥ. 

Thursday, October 13, 2011

ഒരു ഇന്റര്‍വ്യൂന്‍റെ കഥ

ഇത് തികച്ചും പ്രാധാന്യം ഇല്ലാത്ത ഒരു കഥയാണ്. പക്ഷെ തിക്കച്ചും രസകരമായ ഒരു അനുഭവ കഥ കൂടിയാണ്. 

ഈ കഥ നടക്കുനതു ഗള്‍ഫില്‍ ആണ്. നാട്ടില്‍ ജോലി അന്വേഷിച്ചു നടന്ന അങ്കിള്‍ന്‍റെ  മകന്‍ വിഷമിക്കുന്നത് കണ്ടു മനസലിഞ്ഞ എന്‍റെ പി താശ്രീ പറഞ്ഞ ഒരു വാക്കിന്‍റെ  പേരില്‍ ദുബായിക്ക് വണ്ടി കയറിയതാണു ചേട്ടന്‍. കണ്‍വീനീയനസിന് വേണ്ടി നമ്മുക്ക് ഈ ചേട്ടനെ മനു എന്ന് വിളിക്കാം.

 മനു പുതിയ തലമുറയുടെ രോമാഞ്ചം ആണ്. രാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊടുന്ന ആ പഴയ മലയാളം മീഡിയം പയ്യന്‍  മനുവേട്ടന്‍ അല്ല ഇപ്പൊ ആള്. രാവിലെ എഴുനേറ്റു ജെല്‍ ബോട്ടില്ലില്‍ തലതാഴ്തുന്ന മനു. സ്റ്റൈല്‍ മന്നന്‍ മനു. ലോ വേസ്റ്റ് ജീന്‍സും, ടി- ഷര്‍ട്ടും, പിന്നെ കോണ്‍വേര്‍സ്  ഷൂസും ഒക്കെ ഇട്ടു കോളേജിലെ യുവ സുന്ദരികളുടെ ഹരമായിരുന്ന ഹീറോ. കോളേജ് കഴിഞ്ഞു ഒരു വര്‍ഷം പണി തേടി അലഞ്ഞ നമ്മുടെ മനുവേട്ടന്‍റെ തെണ്ടല്ലിനു  സഡന്‍  ബ്രേക്ക്‌ ഇട്ടു കൊണ്ട് എന്‍റെ പാവം പി താശ്രീ എന്‍ട്രി നടത്തി. 

അങ്ങനെ മനുവേട്ടന്‍ ലാണ്ട്സ് ഇന്‍ ദുഫായി. 2  ആഴിച്ച ജോലി തെണ്ടിയ ചേട്ടനെ നോക്കി മനസലിഞ്ഞ അച്ഛന്‍ വീണ്ടും ഒരു മാലാഘയായി. ചേട്ടന്‍ അറിയാതെ ഒരു സുഹൃത്തിനെ വിളിച്ചു തിരക്കി വല്ല വേക്കന്‍സി ഉണ്ടോ എന്ന്.  ഭാഗ്യദേവത കടാക്ഷിച്ചു. ഉണ്ട് എന്ന് ഉത്തരം. പക്ഷെ ഇന്റര്‍വ്യൂ പാസ്‌ ആകണം. അച്ഛന്‍ തന്‍റെ അനന്ദ്രവനെ  കുറിച്ച് ഓര്‍ത്തു സന്തോഷിച്ചു. ഇതില്‍ ഇവന്‍ രക്ഷപെടും. 

കാര്യം മനു മോനോട് പറഞ്ഞു ഒപ്പിച്ചു. ഇതൊക്കെ എനിക്ക് പുല്ലാണ് എന്നാ സ്റ്റൈലില്‍ മുറിയിലേക്ക് കയറി പോയ മനുവിനെ നോക്കി എന്‍റെ അപ്പന്‍ "അവന്‍ മിടുക്കനാ.. കണ്ടാലേ അറിയാം". 

ഇനി സീന്‍ 2 . 

ട്രാഫിക്കില്‍ പെട്ട് സമയം പോവേണ്ട എന്ന് കരുതി സമയം ഇല്ലാത്ത സമയം ഉണ്ടാകി അച്ഛന്‍ മനുവിനെ എമിരേറ്റ്സ് ടവറില്‍ കൊണ്ട് വിടുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയ മനു ഒരല്പം ജാടയില്‍ മനു മോന്‍ "മാമന്‍ പോയിക്കോ. ഞാന്‍ വന്നോളം". സ്വയം പര്യാപ്തത വന്ന അനിന്ദ്രവനെ കണ്ട ക്രിധാര്ഥന്‍ ആയ അമ്മാവന്‍ ബില്‍ഡിംഗിലേക്ക് കയറി പോയ മനുവിനെ നോക്കി നിന്നു. അപ്പോഴാണ് ഒരു ദാഹം. എന്നാ പിന്നെ ഒരു ഷേക്ക്‌ അടിച്ചിട്ട് പോയേക്കാം എന്ന് കരുതി അടുത്ത കടയില്‍ ചെന്നപ്പോ അവിടെ തൃശൂര്‍ പൂരത്തിന്‍റെ ആള്. 10 മിനിട്ട് വെയിറ്റ് ചെയ്തിട്ടുണ്ടാകും. പിന്നെ 5 മിനിറ്റ് ഷേക്ക്‌ അടിച്ചു നില്‍ക്കുമ്പോള്‍ അതാ നമ്മുടെ കഥാനായകന്‍ പടി ഇറങ്ങി വരുന്നു. മട്ടും ഭാവവും കണ്ടിട്ട് എന്തോ സംഭവിച്ച പോലെ. പെട്ടന്ന് അടുക്കല്‍ ചെന്ന് എന്ത് പറ്റിയെടാ എന്ന് ചോദിച്ച പിതാശ്രി ഞെട്ടി പോകുന്ന സ്പീഡില്‍ വണ്ടിയില്‍ കയറി സീറ്റ്‌ ബെല്‍റ്റ്‌ ഇട്ട ശേഷം ഒരു ഡയലോഗ് "തീരെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ബോസ്സ് ആണ്. ഇത് ശെരി ആവൂല്ല". 

2 സിഗ്നല് കഴിഞ്ഞപ്പോ ചൂടാറി എന്ന് തോന്നിയ അച്ഛന്‍ മനുവിനോട് കാര്യം എന്തെന്ന് ചോദിച്ചു.  മനുവിന്‍റെ മറുപടി ഒരു സംഭാഷണമായി എഴുതുന്നു.

മനു : ഗുഡ് മോര്‍ണിംഗ് സര്‍.

ബോസ്സ്: എസ് ഗുഡ് മോര്‍ണിംഗ്. പ്ലീസ് ടേക്ക് യുവര്‍ സീറ്റ്‌.
                   സൊ യു ഡിഡ് എം.കോം?

മനു: എസ് സര്‍.

ബോസ്സ്: ഓക്കേ. 

( എം. കോം പരമായ എന്തോ ചോദ്യത്തിന് ഉത്തരം മുട്ടിയ മനു വെര്‍ക്കുന്നു)

ബോസ്സ്: ആര്‍ യു ഷുവേര്‍ ദാറ്റ്‌ യു ഡിഡ് എം.കോം?

മനു: സര്‍ .. ഷുവേര്‍.. ഷോ മി യുവര്‍ സര്‍ട്ടിഫിക്കറ്റ്.

ബോസ്സ്: വാട്ട്‌?? 

മനു: സര്‍ .. വെരി  ഷുവേര്‍.. ഷോ മി യുവര്‍ സര്‍ട്ടിഫിക്കറ്റ്.

ബോസ്സ്: ഗെറ്റ് ഔട്ട്‌.

സീന്‍ ബാക്ക് ടു ദി കാര്‍.

അച്ഛന്‍: നീ എന്താ ഉദേശിച്ചേ?

മനു: ഞാന്‍ എന്‍റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാം എന്ന് പറഞ്ഞത് അഗെര്‍ക്ക് ഇഷ്ടപെട്ടില്ല. 

മനസില്‍ അച്ഛന്‍ വീണ്ടും ഒന്നും കൂടി ആലോചിച്ചു... 
ഷോ= കാണിക്കാം, മി = എന്‍റെ, യുവേര്‍= നിങ്ങളെ, സര്‍ട്ടിഫിക്കറ്റ്=സര്‍ട്ടിഫിക്കറ്റ്.

എല്ലാം കൂടി കൂടി വായിച്ച അച്ഛന്‍റെ ചേതോവികാരം വളരെ പരിതാപകരം ആയിരുന്നു. ഒരൊറ്റ ചോദ്യമേ പിന്നെ അച്ഛന്‍ മനുവിനോട് ചോദിചൊള്ളൂ
മനു ഏത് സ്കൂള്‍ലാ പഠിച്ചേ??